മലയാളം
Sorah Al-Fajr ( The Dawn )

Verses Number 30

وَالْفَجْرِSorah Al-Fajr ( The Dawn ) Verse Number 1
പ്രഭാതം തന്നെയാണ സത്യം.
وَلَيَالٍ عَشْرٍSorah Al-Fajr ( The Dawn ) Verse Number 2
പത്തു രാത്രികള്‍ തന്നെയാണ സത്യം.
وَالشَّفْعِ وَالْوَتْرِSorah Al-Fajr ( The Dawn ) Verse Number 3
ഇരട്ടയും ഒറ്റയും തന്നെയാണ സത്യം
وَاللَّيْلِ إِذَا يَسْرِSorah Al-Fajr ( The Dawn ) Verse Number 4
രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.
هَلْ فِي ذَلِكَ قَسَمٌ لِّذِي حِجْرٍSorah Al-Fajr ( The Dawn ) Verse Number 5
അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണേ്ടാ?
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍSorah Al-Fajr ( The Dawn ) Verse Number 6
ആദ് സമുദായത്തെ കൊണ്ട് നിന്‍റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?
إِرَمَ ذَاتِ الْعِمَادِSorah Al-Fajr ( The Dawn ) Verse Number 7
അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌
الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلادِSorah Al-Fajr ( The Dawn ) Verse Number 8
തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِSorah Al-Fajr ( The Dawn ) Verse Number 9
താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും
وَفِرْعَوْنَ ذِي الأَوْتَادِSorah Al-Fajr ( The Dawn ) Verse Number 10
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
الَّذِينَ طَغَوْا فِي الْبِلادِSorah Al-Fajr ( The Dawn ) Verse Number 11
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
فَأَكْثَرُوا فِيهَا الْفَسَادَSorah Al-Fajr ( The Dawn ) Verse Number 12
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍSorah Al-Fajr ( The Dawn ) Verse Number 13
അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
إِنَّ رَبَّكَ لَبِالْمِرْصَادِSorah Al-Fajr ( The Dawn ) Verse Number 14
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.
فَأَمَّا الإِنسَانُ إِذَا مَا ابْتَلاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِSorah Al-Fajr ( The Dawn ) Verse Number 15
എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.
وَأَمَّا إِذَا مَا ابْتَلاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِSorah Al-Fajr ( The Dawn ) Verse Number 16
എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.
كَلاَّ بَل لّا تُكْرِمُونَ الْيَتِيمَSorah Al-Fajr ( The Dawn ) Verse Number 17
അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
وَلا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِSorah Al-Fajr ( The Dawn ) Verse Number 18
പാവപ്പെട്ടവന്‍റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.
وَتَأْكُلُونَ التُّرَاثَ أَكْلا لَّمًّاSorah Al-Fajr ( The Dawn ) Verse Number 19
അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.
وَتُحِبُّونَ الْمَالَ حُبًّا جَمًّاSorah Al-Fajr ( The Dawn ) Verse Number 20
ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു.
كَلاَّ إِذَا دُكَّتِ الأَرْضُ دَكًّا دَكًّاSorah Al-Fajr ( The Dawn ) Verse Number 21
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّاSorah Al-Fajr ( The Dawn ) Verse Number 22
നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الإِنسَانُ وَأَنَّى لَهُ الذِّكْرَىSorah Al-Fajr ( The Dawn ) Verse Number 23
അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന് ഓര്‍മ വരുന്നത്‌?
يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِيSorah Al-Fajr ( The Dawn ) Verse Number 24
അവന്‍ പറയും. അയ്യോ, ഞാന്‍ എന്‍റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
فَيَوْمَئِذٍ لّا يُعَذِّبُ عَذَابَهُ أَحَدٌSorah Al-Fajr ( The Dawn ) Verse Number 25
അപ്പോള്‍ അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.
وَلا يُوثِقُ وَثَاقَهُ أَحَدٌSorah Al-Fajr ( The Dawn ) Verse Number 26
അവന്‍ പിടിച്ചു ബന്ധിക്കുന്നത് പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُSorah Al-Fajr ( The Dawn ) Verse Number 27
ഹേ; സമാധാനമടഞ്ഞ ആത്മാവേ,
ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةًSorah Al-Fajr ( The Dawn ) Verse Number 28
നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.
فَادْخُلِي فِي عِبَادِيSorah Al-Fajr ( The Dawn ) Verse Number 29
എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.
وَادْخُلِي جَنَّتِيSorah Al-Fajr ( The Dawn ) Verse Number 30
എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.