മലയാളം
Sorah Al-Waqi'ah ( The Event )

Verses Number 96

إِذَا وَقَعَتِ الْوَاقِعَةُSorah Al-Waqi'ah ( The Event ) Verse Number 1
ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
لَيْسَ لِوَقْعَتِهَا كَاذِبَةٌSorah Al-Waqi'ah ( The Event ) Verse Number 2
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
خَافِضَةٌ رَّافِعَةٌSorah Al-Waqi'ah ( The Event ) Verse Number 3
(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.
إِذَا رُجَّتِ الأَرْضُ رَجًّاSorah Al-Waqi'ah ( The Event ) Verse Number 4
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
وَبُسَّتِ الْجِبَالُ بَسًّاSorah Al-Waqi'ah ( The Event ) Verse Number 5
പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
فَكَانَتْ هَبَاءً مُّنبَثًّاSorah Al-Waqi'ah ( The Event ) Verse Number 6
അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
وَكُنتُمْ أَزْوَاجًا ثَلاثَةًSorah Al-Waqi'ah ( The Event ) Verse Number 7
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌.
فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِSorah Al-Waqi'ah ( The Event ) Verse Number 8
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِSorah Al-Waqi'ah ( The Event ) Verse Number 9
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!
وَالسَّابِقُونَ السَّابِقُونَSorah Al-Waqi'ah ( The Event ) Verse Number 10
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
أُوْلَئِكَ الْمُقَرَّبُونَSorah Al-Waqi'ah ( The Event ) Verse Number 11
അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
فِي جَنَّاتِ النَّعِيمِSorah Al-Waqi'ah ( The Event ) Verse Number 12
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
ثُلَّةٌ مِّنَ الأَوَّلِينَSorah Al-Waqi'ah ( The Event ) Verse Number 13
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
وَقَلِيلٌ مِّنَ الآخِرِينَSorah Al-Waqi'ah ( The Event ) Verse Number 14
പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.
عَلَى سُرُرٍ مَّوْضُونَةٍSorah Al-Waqi'ah ( The Event ) Verse Number 15
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
مُتَّكِئِينَ عَلَيْهَا مُتَقَابِلِينَSorah Al-Waqi'ah ( The Event ) Verse Number 16
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَSorah Al-Waqi'ah ( The Event ) Verse Number 17
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍSorah Al-Waqi'ah ( The Event ) Verse Number 18
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
لا يُصَدَّعُونَ عَنْهَا وَلا يُنزِفُونَSorah Al-Waqi'ah ( The Event ) Verse Number 19
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَSorah Al-Waqi'ah ( The Event ) Verse Number 20
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَSorah Al-Waqi'ah ( The Event ) Verse Number 21
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
وَحُورٌ عِينٌSorah Al-Waqi'ah ( The Event ) Verse Number 22
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.)
كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِSorah Al-Waqi'ah ( The Event ) Verse Number 23
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
جَزَاء بِمَا كَانُوا يَعْمَلُونَSorah Al-Waqi'ah ( The Event ) Verse Number 24
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
لا يَسْمَعُونَ فِيهَا لَغْوًا وَلا تَأْثِيمًاSorah Al-Waqi'ah ( The Event ) Verse Number 25
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
إِلاَّ قِيلا سَلامًا سَلامًاSorah Al-Waqi'ah ( The Event ) Verse Number 26
സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِSorah Al-Waqi'ah ( The Event ) Verse Number 27
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
فِي سِدْرٍ مَّخْضُودٍSorah Al-Waqi'ah ( The Event ) Verse Number 28
മുള്ളിലാത്ത ഇലന്തമരം,
وَطَلْحٍ مَّنضُودٍSorah Al-Waqi'ah ( The Event ) Verse Number 29
അടുക്കടുക്കായി കുലകളുള്ള വാഴ,
وَظِلٍّ مَّمْدُودٍSorah Al-Waqi'ah ( The Event ) Verse Number 30
വിശാലമായ തണല്‍,
وَمَاء مَّسْكُوبٍSorah Al-Waqi'ah ( The Event ) Verse Number 31
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
وَفَاكِهَةٍ كَثِيرَةٍSorah Al-Waqi'ah ( The Event ) Verse Number 32
ധാരാളം പഴവര്‍ഗങ്ങള്‍,
لّا مَقْطُوعَةٍ وَلا مَمْنُوعَةٍSorah Al-Waqi'ah ( The Event ) Verse Number 33
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
وَفُرُشٍ مَّرْفُوعَةٍSorah Al-Waqi'ah ( The Event ) Verse Number 34
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
إِنَّا أَنشَأْنَاهُنَّ إِنشَاءSorah Al-Waqi'ah ( The Event ) Verse Number 35
തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
فَجَعَلْنَاهُنَّ أَبْكَارًاSorah Al-Waqi'ah ( The Event ) Verse Number 36
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
عُرُبًا أَتْرَابًاSorah Al-Waqi'ah ( The Event ) Verse Number 37
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
لِّأَصْحَابِ الْيَمِينِSorah Al-Waqi'ah ( The Event ) Verse Number 38
വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌.
ثُلَّةٌ مِّنَ الأَوَّلِينَSorah Al-Waqi'ah ( The Event ) Verse Number 39
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
وَثُلَّةٌ مِّنَ الآخِرِينَSorah Al-Waqi'ah ( The Event ) Verse Number 40
പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِSorah Al-Waqi'ah ( The Event ) Verse Number 41
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
فِي سَمُومٍ وَحَمِيمٍSorah Al-Waqi'ah ( The Event ) Verse Number 42
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
وَظِلٍّ مِّن يَحْمُومٍSorah Al-Waqi'ah ( The Event ) Verse Number 43
കരിമ്പുകയുടെ തണല്‍
لّا بَارِدٍ وَلا كَرِيمٍSorah Al-Waqi'ah ( The Event ) Verse Number 44
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَSorah Al-Waqi'ah ( The Event ) Verse Number 45
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِSorah Al-Waqi'ah ( The Event ) Verse Number 46
അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَئِنَّا لَمَبْعُوثُونَSorah Al-Waqi'ah ( The Event ) Verse Number 47
അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
أَوَ آبَاؤُنَا الأَوَّلُونَSorah Al-Waqi'ah ( The Event ) Verse Number 48
ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
قُلْ إِنَّ الأَوَّلِينَ وَالآخِرِينَSorah Al-Waqi'ah ( The Event ) Verse Number 49
നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
لَمَجْمُوعُونَ إِلَى مِيقَاتِ يَوْمٍ مَّعْلُومٍSorah Al-Waqi'ah ( The Event ) Verse Number 50
ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَSorah Al-Waqi'ah ( The Event ) Verse Number 51
എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
لَآكِلُونَ مِن شَجَرٍ مِّن زَقُّومٍSorah Al-Waqi'ah ( The Event ) Verse Number 52
തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന് അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
فَمَالِؤُونَ مِنْهَا الْبُطُونَSorah Al-Waqi'ah ( The Event ) Verse Number 53
അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,
فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِSorah Al-Waqi'ah ( The Event ) Verse Number 54
അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.
فَشَارِبُونَ شُرْبَ الْهِيمِSorah Al-Waqi'ah ( The Event ) Verse Number 55
അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
هَذَا نُزُلُهُمْ يَوْمَ الدِّينِSorah Al-Waqi'ah ( The Event ) Verse Number 56
ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
نَحْنُ خَلَقْنَاكُمْ فَلَوْلا تُصَدِّقُونَSorah Al-Waqi'ah ( The Event ) Verse Number 57
നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?
أَفَرَأَيْتُم مَّا تُمْنُونَSorah Al-Waqi'ah ( The Event ) Verse Number 58
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَSorah Al-Waqi'ah ( The Event ) Verse Number 59
നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?
نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَSorah Al-Waqi'ah ( The Event ) Verse Number 60
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
عَلَى أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لا تَعْلَمُونَSorah Al-Waqi'ah ( The Event ) Verse Number 61
(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും. നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
وَلَقَدْ عَلِمْتُمُ النَّشْأَةَ الأُولَى فَلَوْلا تَذَكَّرُونَSorah Al-Waqi'ah ( The Event ) Verse Number 62
ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.
أَفَرَأَيْتُم مَّا تَحْرُثُونَSorah Al-Waqi'ah ( The Event ) Verse Number 63
എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَSorah Al-Waqi'ah ( The Event ) Verse Number 64
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?
لَوْ نَشَاء لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَSorah Al-Waqi'ah ( The Event ) Verse Number 65
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
إِنَّا لَمُغْرَمُونَSorah Al-Waqi'ah ( The Event ) Verse Number 66
തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
بَلْ نَحْنُ مَحْرُومُونَSorah Al-Waqi'ah ( The Event ) Verse Number 67
അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.
أَفَرَأَيْتُمُ الْمَاء الَّذِي تَشْرَبُونَSorah Al-Waqi'ah ( The Event ) Verse Number 68
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَSorah Al-Waqi'ah ( The Event ) Verse Number 69
നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.
لَوْ نَشَاء جَعَلْنَاهُ أُجَاجًا فَلَوْلا تَشْكُرُونَSorah Al-Waqi'ah ( The Event ) Verse Number 70
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?
أَفَرَأَيْتُمُ النَّارَ الَّتِي تُورُونَSorah Al-Waqi'ah ( The Event ) Verse Number 71
നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِؤُونَSorah Al-Waqi'ah ( The Event ) Verse Number 72
നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَSorah Al-Waqi'ah ( The Event ) Verse Number 73
നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِSorah Al-Waqi'ah ( The Event ) Verse Number 74
ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
فَلا أُقْسِمُ بِمَوَاقِعِ النُّجُومِSorah Al-Waqi'ah ( The Event ) Verse Number 75
അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌSorah Al-Waqi'ah ( The Event ) Verse Number 76
തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.
إِنَّهُ لَقُرْآنٌ كَرِيمٌSorah Al-Waqi'ah ( The Event ) Verse Number 77
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
فِي كِتَابٍ مَّكْنُونٍSorah Al-Waqi'ah ( The Event ) Verse Number 78
ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.
لّا يَمَسُّهُ إِلاَّ الْمُطَهَّرُونَSorah Al-Waqi'ah ( The Event ) Verse Number 79
പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.
تَنزِيلٌ مِّن رَّبِّ الْعَالَمِينَSorah Al-Waqi'ah ( The Event ) Verse Number 80
ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
أَفَبِهَذَا الْحَدِيثِ أَنتُم مُّدْهِنُونَSorah Al-Waqi'ah ( The Event ) Verse Number 81
അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌?
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَSorah Al-Waqi'ah ( The Event ) Verse Number 82
സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
فَلَوْلا إِذَا بَلَغَتِ الْحُلْقُومَSorah Al-Waqi'ah ( The Event ) Verse Number 83
എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)
وَأَنتُمْ حِينَئِذٍ تَنظُرُونَSorah Al-Waqi'ah ( The Event ) Verse Number 84
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَكِن لّا تُبْصِرُونَSorah Al-Waqi'ah ( The Event ) Verse Number 85
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
فَلَوْلا إِن كُنتُمْ غَيْرَ مَدِينِينَSorah Al-Waqi'ah ( The Event ) Verse Number 86
അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍
تَرْجِعُونَهَا إِن كُنتُمْ صَادِقِينَSorah Al-Waqi'ah ( The Event ) Verse Number 87
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَSorah Al-Waqi'ah ( The Event ) Verse Number 88
അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍSorah Al-Waqi'ah ( The Event ) Verse Number 89
(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
وَأَمَّا إِن كَانَ مِنَ أَصْحَابِ الْيَمِينِSorah Al-Waqi'ah ( The Event ) Verse Number 90
എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
فَسَلامٌ لَّكَ مِنْ أَصْحَابِ الْيَمِينِSorah Al-Waqi'ah ( The Event ) Verse Number 91
വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَSorah Al-Waqi'ah ( The Event ) Verse Number 92
ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
فَنُزُلٌ مِّنْ حَمِيمٍSorah Al-Waqi'ah ( The Event ) Verse Number 93
ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
وَتَصْلِيَةُ جَحِيمٍSorah Al-Waqi'ah ( The Event ) Verse Number 94
നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌.)
إِنَّ هَذَا لَهُوَ حَقُّ الْيَقِينِSorah Al-Waqi'ah ( The Event ) Verse Number 95
തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِSorah Al-Waqi'ah ( The Event ) Verse Number 96
ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.